Tuesday, 25 January 2022

പനിനീർപ്പൂക്കൾ

 വളരെയേറെ പൂക്കൾ വിടർന്നിരുന്നെങ്കിലും എന്തുകൊണ്ടോ ആ പനിനീർപൂ അവളെ ആകർഷിച്ചു.ഒന്നും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത അവളുടെ മനസ്സ് ആ പൂവിനെ മോഹിച്ചു.പൂവിറുക്കാനായി നീട്ടിയ കൈകളെ തടഞ്ഞു കൊണ്ട് ഒരു പൂത്തുമ്പി പറഞ്ഞു " അരുത്...മുള്ളുകൾ...".തിരിഞ്ഞു നടന്ന അവൾക്കു നേരെ ഇറുത്തെടുത്ത പനിനീർപൂവുമായി അവൻ നിന്നു. മുള്ളുകൾ...അവൾ അത് നിരസിച്ചു.പക്ഷേ...തിരിഞ്ഞു നടന്ന അവളുടെ കൈകളിൽ മുള്ളുകൾ കൊണ്ടെന്ന പോലെ രക്തം പൊടിഞ്ഞിരുന്നു...

കാലമേറെ കൊഴിഞ്ഞിട്ടും എന്തുകൊണ്ടോ ആ മുറിവിനിയും മാഞ്ഞില്ല...ആ പനിനീർച്ചെടി ഇനിയും പൂവിട്ടില്ല...


                                 -അനാമിക

No comments:

Post a Comment

മയിൽപ്പീലിത്തുണ്ടുകൾ

  മിഴികൾ എപ്പോഴും കാൽ വിരലുകളിലൂന്നണം, അമ്മ സ്നേഹത്തോടെ പറഞ്ഞു. ശബ്ദം നാലു ചുമരുകൾക്കപ്പുറത്ത് കേൾക്കരുത്, അച്ഛൻ കാർക്കശ്യത്തോടെ നോക്കി. അടക...