Tuesday, 25 January 2022

ഭ്രാന്തിക്കുന്ന്

 മഴ മാറി നിൽക്കുന്ന മഴക്കാല സന്ധ്യയിൽ

 ദൂരെ കാണുന്ന ഭ്രാന്തി കുന്നിൽ പോകണം...

വസന്തമെത്തുമ്പോൾ ഭ്രാന്തമായി പൂക്കുന്ന 

കുന്നിൻ്റെ ഏറ്റവും മുകളിൽ ചെല്ലണം...

കുന്നിൻ്റെ ഹൃദയത്തിലേക്ക്

ആഴത്തിൽ വേരൂന്നിയ മരത്തിൻ്റെ

മുകളിലെ ചില്ലയിൽ കയറിയിരിക്കണം...

അടുത്ത മഴയ്ക്ക് മുൻപായി വീശുന്ന

 കാറ്റിൽ മരങ്ങളോടൊപ്പം ഉലഞ്ഞ് ഊഞ്ഞാലാടണം...

തിമർത്ത് പെയ്യുന്ന മഴയിൽ നനയണം...

ചുറ്റും പരക്കുന്ന ഇരുട്ടിനെ നോക്കി

 ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കണം...

                              - അനാമിക

No comments:

Post a Comment

മയിൽപ്പീലിത്തുണ്ടുകൾ

  മിഴികൾ എപ്പോഴും കാൽ വിരലുകളിലൂന്നണം, അമ്മ സ്നേഹത്തോടെ പറഞ്ഞു. ശബ്ദം നാലു ചുമരുകൾക്കപ്പുറത്ത് കേൾക്കരുത്, അച്ഛൻ കാർക്കശ്യത്തോടെ നോക്കി. അടക...