Tuesday, 25 January 2022

ഉന്മാദിനിപ്പെൺമരം

 ഹൃദയത്തിൻ്റെ തെക്കേ കോണിൽ അടഞ്ഞു കിടക്കുന്ന ഒരു മുറിയുണ്ട്.ഏകാന്തതയുടെ യാമങ്ങളിൽ കൊഴിഞ്ഞു വീണ മയിൽപീലികളുടെ വർണ്ണങ്ങൾ പൊടിതട്ടിയെടുക്കാനായി മാത്രം തുറക്കുന്ന മുറി.ഇന്നിൻ്റെ സൂര്യകിരണമേൽക്കാതെ ഇന്നലെയുടെ നിലാവേറ്റ് മയങ്ങുന്ന ഒരുപാട് നിറം മങ്ങിയ മയിൽപീലിത്തുണ്ടുകൾ ചിതറിക്കിടപ്പുണ്ട് അവിടെ.അവയ്ക്കോരോന്നിനും പറയാനുണ്ട് അലസിപ്പോയ ചില ഗർഭങ്ങളുടെ കഥകൾ.ക്രമമായി അടുക്കിയാൽ ഇന്നലെകളുടെ കണ്ണാടിയായി മാറുന്നവ.ആ കണ്ണാടിയിൽ അവളൊരു സ്വപ്നാടകയായി മാറുന്നു...ചിലപ്പോൾ ഒരു ഭ്രാന്തിയെ പോലെ അലറുന്നു...മറ്റു ചിലപ്പോൾ കൃത്യമല്ലാത്ത ചുവടുകളിൽ നൃത്തം ചെയ്യുന്നു...ക്രമമല്ലാത്ത രാഗങ്ങളിൽ പാടുന്നു...ഇരുട്ട് കട്ട പിടിച്ച ആ മുറിയിലെ മയിൽപീലികൾക്കൊപ്പം മാത്രം ഇന്നും 'അവൾ' ജീവിക്കുന്നു...


                                  -അനാമിക

2 comments:

മയിൽപ്പീലിത്തുണ്ടുകൾ

  മിഴികൾ എപ്പോഴും കാൽ വിരലുകളിലൂന്നണം, അമ്മ സ്നേഹത്തോടെ പറഞ്ഞു. ശബ്ദം നാലു ചുമരുകൾക്കപ്പുറത്ത് കേൾക്കരുത്, അച്ഛൻ കാർക്കശ്യത്തോടെ നോക്കി. അടക...